ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാവേലിക്കര കോടതിയിൽ വിചാരണ നടത്തണമെന്നാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ സർക്കാരിന് നിർദ്ദേശം നൽകി.
കേസിന്റെ വിചാരണ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷ ഒരുക്കണം. പോലീസിനെ വിന്യസിക്കണം എന്നുമാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. തങ്ങൾക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്നും കേസ് നടപടികൾ കോട്ടയത്തെ മറ്റേതെങ്കിലും കോടതികളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന് കോടതി നിർദ്ദേശിക്കുക ആയിരുന്നു. ഡിസംബർ 20 ഞായറാഴ്‌ച രാവിലെയാണ് രഞ്‌ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ കൊലയാളി സംഘമാണ് രഞ്‌ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമായിരുന്നു.
Most Read: ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്; തീയതികൾ പ്രഖ്യാപിച്ചു