മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര വായനാ മൽസരത്തില്‍ മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് എടക്കഴിയൂര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ ചീനപ്പുള്ളി സ്വാലിഹ്-ഹസ്ന ദമ്പതികളുടെ മകനായ ഫയാസ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. സ്കൂള്‍ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഈ മിടുക്കൻ.
ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര വായനാ മൽസരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് ഒരു കോടിയിലധികം ഇന്ത്യൻ രൂപ സമ്മാനമായി ലഭിക്കും. ഇതിന് പുറമെ ഏറ്റവും നല്ല സ്കൂള്‍, മികച്ച അധ്യാപകന്, സൂപ്പര്‍വൈസര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങളുണ്ട്. മികച്ച അധ്യാപകര്‍ക്കും സൂപ്പര്‍ വൈസര്മാര്ക്കുമായി 2 കോടി 5 ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി ലഭിക്കും.
യുഎഇയെ പടുത്തുയര്‍ത്തുന്നതില്‍ വായനയുടെ പ്രാധാന്യം മനസിലാക്കി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചതാണ് അറബിക് റീഡിംഗ് ചലഞ്ച്.
അഞ്ച് കോടി പുസ്തകങ്ങൾ വിദ്യാർഥികളെ കൊണ്ട് വായിപ്പിക്കുക എന്നതാണ് വായനാ മൽസരത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ദുബൈയില്‍ മൽസരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഫയാസ് മഅ്ദിന്‍ അക്കാദമി അറബിക് വില്ലേജ് രണ്ടാം വര്‍ഷ വിദ്യാർഥിയും സ്കൂളിൽ 10ആം ക്ളാസ് വിദ്യാർഥിയുമാണ്.
Most Read: യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്