ന്യൂഡെൽഹി: സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്ത്യൻ മാനേജ്മെന്റുകള്‍ക്ക് എതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍. ക്രിസ്ത്യൻ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
ഫീസ് വിഷയത്തില്‍ കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് എന്നിവക്ക് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കോളേജുകള്‍ ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് വിദ്യാർഥികളെ അറിയിക്കണമെന്ന വിധി ഹൈക്കോടതിയില്‍ നിന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകള്‍ നേടിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരജി. സ്വാശ്രയ ഫീസ് വിഷയത്തില്‍ നിലവില്‍ 11 മെഡിക്കല്‍ കോളേജുകള്‍ക്ക് എതിരെ ആണ് കേരളം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, പുഷ്പഗിരി കോളജ് എന്നീ ക്രിസ്ത്യൻ മെഡിക്കല്‍ മാനേജ്മെന്റുകള്‍ ഈ അധ്യയന വര്‍ഷത്തെ ഫീസായി 7.65 ലക്ഷം രൂപ മതിയെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രവേശന കമ്മീഷണര്‍ ഫീസ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
Read Also: ഭരണം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; മുഖ്യമന്ത്രി