കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാർ വന്ന ശേഷം അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ല. കേസിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മൊബൈൽ ഫോൺ സേവനദാതാക്കൾ ഫോൺവിളികളുടെ വിവരം ലഭ്യമാക്കിയിരുന്നില്ല. അത് ലഭിച്ചിരുന്നെങ്കിൽ കേസിൽ മറ്റൊരു വഴിത്തിരിവ് ഉണ്ടാകുമായിരുന്നു. തെളിവ് സമാഹരിക്കാനുള്ള വെല്ലുവിളികൾ ആഭ്യന്തര മന്ത്രിയായിരിക്കേ മനസിലാക്കിയിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.
ടിപി വധക്കേസിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തണമെന്ന് ടിപിയുടെ ഭാര്യയും ആർഎംപി നേതാവുമായ കെകെ രമയും ആവശ്യപ്പെട്ടിരുന്നു. സിപിഎം വിട്ട് ആർഎംപി എന്ന പുതിയ പാർട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരൻ 2012 മെയ് നാലിന് രാത്രിയാണ് വടകര വള്ളിക്കാട് വെച്ച് കൊലചെയ്യപ്പെട്ടത്.
Read also: സർക്കാരിനെ വെട്ടിലാക്കി സോളാറിൽ ക്രൈംബ്രാഞ്ച്; ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല