കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മൽസരിക്കില്ലെന്ന് വ്യക്‌തമാക്കി നേതാക്കൾ. അടിത്തറ ശക്‌തിപ്പെടുത്തിയതിന് ശേഷം തിരെഞ്ഞെടുപ്പ് മൽസരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു.
കേരള രാഷ്‌ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വെക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മൽസരം ഉപതിരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്നും നേതാക്കൾ അറിയിച്ചു.
അതേസമയം തിരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണ നൽകുമെന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പ്രഥമ പരിഗണന അംഗത്വ ക്യാമ്പയിനും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞടുപ്പിനും ആണെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
നേരത്തെ ആം ആദ്‌മി മൽസരിച്ചാൽ പിന്തുണക്കുമെന്ന് ട്വന്റി-20 നിലപാടെടുത്തിരുന്നു. കേരള സന്ദര്‍ശനത്തിനെത്തുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
Most Read: തൃശൂര്‍ പൂരം കുടയില്‍ സവര്‍ക്കറും; വിമർശനം