ന്യൂഡെൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.
സമിതിയിൽ താരിഖ് അൻവറിനെ സെക്രട്ടറി അംഗമായും അംബികാ സോണി, ജെപി അഗർവാൾ, ജി പരമേശ്വര എന്നിവരെ മറ്റ് അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്. അതേസമയം പഞ്ചാബ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ് എന്നീ സംസ്‌ഥാനങ്ങൾക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ജമ്മു കശ്‌മീരിലും പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാവുകയാണ്.
Hon’ble Congress President, Smt. Sonia Gandhi, has reconstituted the Disciplinary Action Committee of AICC, with immediate effect. pic.twitter.com/2p4oYDoH5H
— Congress (@INCIndia) November 18, 2021
എഐസിസി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ജമ്മു കശ്‌മീരിലെ പിളർപ്പ് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഗുലാം നബി ആസാദ്, പിസിസി അധ്യക്ഷൻ ജിഎ മിർ, എഐസിസി ചുമതലയുള്ള രജനി പാട്ടീൽ എന്നിവരുമായി സോണിയ ഗാന്ധി സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Read Also: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‍പെൻഷൻ