കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജിസി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കോഴിക്കോട് ഡിസിസി തീരുമാനിച്ചു.
മുതിര്‍ന്ന നേതാവായിട്ടും പ്രവര്‍ത്തകരെ തടയുന്നതില്‍ യു രാജീവന് വീഴ്‌ച സംഭവിച്ചതിനാലാണ് നടപടി. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് കീച്ചമ്പറയെ താക്കീത് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 13ആം തീയതി കോഴിക്കോട് ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നത് റിപ്പോര്‍ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്.
ഗ്രൂപ്പ് യോഗങ്ങള്‍ ചേരരുത് എന്നുള്ള കെപിസിസി പ്രസിഡണ്ടിന്റെ നിര്‍ദേശമുണ്ടായിട്ടും അത് ലംഘിച്ച് ചേര്‍ന്ന യോഗം പുറത്തറിയാതെ ഇരിക്കാനാണ് ഇവര്‍ മാദ്ധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ ഡിസിസി ഭാരവാഹികളായ ഇവി കുഞ്ഞികൃഷ്‌ണന്‍, ജോണ്‍ ഭൂതക്കുഴിയെയും അന്വേഷണ കമ്മീഷനായി കെപിസിസി നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
Most Read: ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും