തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‍ഫോടക വസ്‌തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്‍ഫോടന ശേഷി കൂട്ടുന്ന രാസ വസ്‌തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കേസില്‍ ആറുദിവസം കഴിഞ്ഞിട്ടും അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുന്ന പോലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തില്‍ വ്യക്‌തത ലഭിച്ചിട്ടില്ല. സ്‍ഫോടക വസ്‌തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.
സംഭവം നടക്കുമ്പോള്‍ സ്‌ഥലത്തുണ്ടായിരുന്ന ആളുകളുടെ ഫോണ്‍വിളികളും പോലീസ് പരിശോധിക്കുകയാണ്. എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്‌റ്റിട്ടയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സ്‌ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Read Also: സജി ചെറിയാന്റെ വിവാദ പരാമർശം; സഭ ഇന്ന് പ്രക്ഷുബ്‌ധമായേക്കും