ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും എന്നാൽ ഇക്കാര്യം നടപ്പാക്കാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗൂഢാലോചന നടത്തുന്നവർക്ക് വേണ്ടി പുറത്തുവിടുന്ന റിപ്പോർട്ടാണിതെന്നും അമിത് ഷാ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്‌ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഫോൺ ചോർത്തൽ കേന്ദ്രസർക്കാരിന്റെ അറിവോടെ ആണെന്ന വാർത്തയും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.
എന്നാൽ ഇക്കാര്യം കേന്ദ്രം നിഷേധിച്ചു. ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും വാസ്‌തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ചിലർ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്‌തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരൻമാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്‌ഞാബദ്ധമാണ് എന്നും സർക്കാർ വിശദീകരിച്ചു.
Read also: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശം; ഗതാഗതം സ്‌തംഭിച്ചു