തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രജീഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപകന യോഗ്യതയില്ലാത്തയാൾ അസോഷ്യേറ്റ് പ്രൊഫസറായാൽ അതാണ് രാഷ്‌ട്രീയമായി നേരിടുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി.
പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന ആദ്യ മറുപടി കണ്ണൂർ വിസിയെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, തനിക്ക് കീഴിലുള്ളവർ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കും. ചില സംഭവ വികാസങ്ങൾ ഉണ്ടായപ്പോഴല്ലേ നിയമസഭ വിളിക്കാൻ തീരുമാനം എടുത്തതെന്ന് പറഞ്ഞ ഗവർണർ അങ്ങനെയെങ്കിൽ അവർക്ക് തന്റെ അധികാരം മനസിലായിട്ടുണ്ടല്ലോ എന്ന് സർക്കാരിന് താക്കീതും നൽകി.
അതേസമയം, പ്രിയ വർഗീസിന്റെ നിയമനം സ്‌റ്റേ ചെയ്‌ത ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് കണ്ണൂർ സർവകലാശാല ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചേക്കും. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു. സർവകലാശാലക്കായി സ്‌റ്റാൻഡിങ് കൗൺസിൽ ഹൈക്കോടതിയെ സമീപിക്കും.
കണ്ണൂർ സർവകലാശാല ആക്‌ട്, സ്‌റ്റാറ്റ്യൂട്ട് തുടങ്ങിയവക്ക് വിരുദ്ധമായ കാര്യങ്ങൾ റദ്ദാക്കാനാണ് ഗവർണർക്ക് സർവകലാശാല ആക്‌ട്, സ്‌റ്റാറ്റ്യൂട്ട് തുടങ്ങിയവക്ക് വിരുദ്ധമായ കാര്യങ്ങൾ റദ്ദാക്കാനാണ് ഗവർണർക്ക് സർവകലാശാല നിയമം അധികാരം നൽകുന്നതെന്നും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന്രന് കാരണംകാണിക്കൽ നോട്ടീസ് നൽകാതെ ഗവർണർ നിയമന നടപടി സ്‌റ്റേ ചെയ്‌തത് നിയമപരമായി നിലനില്കക്കില്ലെന്ന നിയമോപദേശമാണ് സ്‌റ്റാൻഡിങ് കൗൺസിലിൽ നിന്ന് സർവകലാശാലക്ക് ലഭിച്ചത്.
ഗവർണറുടെ നടപടി സർവകലാശാലയുടെ സ്വയംഭരണത്തിന് എതിരാണെന്നാണ് സിണ്ടിക്കേറ്റിന്റെയും വിലയിരുത്തൽ. സർവകലാശാല നിയമനത്തിന്റെ ലംഘനമാണ് ഗവർണർ നടത്തിയതെന്നും ഗവർണറുടെ തീരുമാനത്തിന് വഴങ്ങേണ്ടതില്ലെന്നും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം നിലപാടെടുത്തു.
Most Read: അത്യാധുനിക ആയുധങ്ങളുമായി ബോട്ട്, മഹാരാഷ്‌ട്രയിൽ അതീവ ജാഗ്രത