കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്‌റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്‌ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിക്കും.
ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്‌പർജൻ കുമാർ എറണാകുളം ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്തെത്തി. ശാസ്‌ത്രീയവും കുറ്റമറ്റതുമായ അന്വേഷണം ലക്ഷ്യമിട്ടാണ് കൊച്ചി സൈബർ സ്‌റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്‌ഥരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മോൻസന്റെ ഫോൺ രേഖകളും, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
വീട്ടിലെ നിത്യ സന്ദർശകരുടെ വിശദാംശങ്ങൾ അറിയുന്നതിനൊപ്പം ഉന്നത ബന്ധങ്ങൾ സ്‌ഥിരീകരിക്കുന്നതിനാണ് ഈ നടപടി. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്‌പർജൻ കുമാർ എറണാകുളം ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്തെത്തി. ഉദ്യോഗസ്‌ഥരിൽ നിന്നും ഐജി കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരൻ സന്തോഷും ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്തെത്തി മൊഴി നൽകി.
Read Also: എൻഡോസൾഫാൻ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ