ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. അരിക്കൊമ്പന് മൂന്ന് ഡോസ് മയക്കുവെടിവെച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിനുള്ള സംഘമാണ് മയക്കുവെടിവെച്ചത്. നാല് കുങ്കിയാനകൾ അരിക്കൊമ്പനടുത്തേക്ക് നീങ്ങുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതി മയക്കത്തിൽ നിൽക്കുകയാണ്. ഇനി കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്.
അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റാനാണ് സൂചന. പെരിയാർ കടുവാ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കായിരിക്കും ആനയെ മാറ്റുക.
അതിനിടെ, ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്‌പി പോലീസ് സേനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പോലീസ് സ്‌റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
സിമന്റുപാലം മേഖലയിലെ ദൗത്യമേഖലയിൽ എത്തിച്ചാണ് അരിക്കൊമ്പനെ ദൗത്യസംഘം മയക്കുവെടിവെച്ചത്. ആയ മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. സമീപത്ത് ഉണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയതിന് ശേഷമാണ് വെടിവെച്ചത്. അതിനിടെ, അരിക്കൊമ്പൻ ദൗത്യസംഘത്തിലെ ഉദ്യോഗസ്‌ഥരെ വാമനം മന്ത്രി എകെ ശശീന്ദ്രൻ അഭിനന്ദിച്ചു.
Most Read: സ്വവർഗ വിവാഹം; സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം? കേന്ദ്രത്തോട് സുപ്രീം കോടതി