കാസർഗോഡ്: അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച് 26,000 രൂപ കവർന്ന കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് പിടിയിലായത്.
ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ മന്‍സൂര്‍ മാഫിയുടെ മകന്‍ സായി ആലിമി(30)നെ അക്രമിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇര്‍ഫാന്‍ എന്ന പപ്പുവി(39)നെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. കവര്‍ച്ച, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലത്തെത്തിയാണ് പ്രതികൾ പണം കൈക്കലാക്കിയത്. മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടർ സന്തോഷ് കുമാറും സംഘവുമാണ് ഇരുവരെയും പിടികൂടിയത്.
Malabar News: പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ