തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യത വിലയിരുത്താന്‍ അഭിപ്രായ സര്‍വേ. സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സര്‍വേ നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രായം തേടും.
എല്ലാ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള സ്‌ഥിതിവിവരം മൂന്ന് ഏജന്‍സികള്‍ വഴി സമാഹരിക്കും. ഏജന്‍സികളില്‍ ഒന്ന് പൊതുജനങ്ങളുടെ അഭിപ്രായവും രണ്ടാമത്തേത് പ്രവര്‍ത്തകരുടെ അഭിപ്രായവും ശേഖരിക്കും. മൂന്നാമത്തെ ഏജന്‍സി സംസ്‌ഥാനത്തെ പൊതു രാഷ്‌ട്രീയ സാഹചര്യവും പാര്‍ട്ടിയുടെ സാധ്യതകളും ദേശീയ നേതൃത്വത്തെ അറിയിക്കും.
മുന്‍പും ഇത്തരത്തിലുള്ള സര്‍വേകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയിട്ടുണ്ട്. ഇത്തവണ കൂടുതല്‍ ആഴത്തിലുള്ള സര്‍വേയാണ് ലക്ഷ്യമിടുന്നത്. അഭിപ്രായ സര്‍വേ ഫലങ്ങളെ വിലയിരുത്തിയാകും സംസ്‌ഥാനത്തെ സ്‌ഥാനാർഥി നിര്‍ണയം.
Read also: മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും