ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ അസ്‌ട്രാസെനക്കയും ഫൈസർ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ ഫലപ്രദമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് സർവകലാശാല സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഫൈസർ വാക്‌സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ആളുകളുടെ രക്‌തസാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തിയിരുന്നു. ഇതിലൂടെ അവരുടെ ശരീരത്ത് ഡെൽറ്റ വകഭേദത്തിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ആഴ്‌ച പബ്‌ളിക് ഹെൽത്ത് ഇംഗ്‌ളണ്ടിന്റെ ഒരു വിശകലനത്തിലും ഫൈസർ വാക്‌സിൻ ഡെൽറ്റ വകഭേദത്തിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന് പറഞ്ഞിരുന്നു.
Also Read: കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ