കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ.
മാസങ്ങളോളമായി കഠിനമായ പ്രയത്‌നങ്ങളാണ് അവര്‍ നടത്തുന്നത്, എന്നാല്‍ ഈ സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ പല ശ്രമങ്ങളും ഉണ്ടായെന്ന് മന്ത്രി വ്യക്‌തമാക്കി. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണുള്ളത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായാല്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ സമരങ്ങളെയും മന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ കോവിഡ് പടരാന്‍ കാരണമായത് ആള്‍ക്കൂട്ട സമരങ്ങളാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ത്തത് ഇത്തരം സമരങ്ങളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ചത് അധികൃതരുടെ അനാസ്‌ഥ കാരണം ആണെന്ന് ആരോപിച്ച് ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോ. നജ്‌മ രംഗത്ത് വന്നിരുന്നു. ഇത് വിവാദമായതോടെ ആരോഗ്യ വകുപ്പിന് വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: സംസ്‌ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍