ന്യൂഡെൽഹി: ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സത്യസന്ധമായ ഒരന്വേഷണം സിബിഐയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഐ പ്രവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാർ നിര്‍ദ്ദേശം അനുസരിച്ചാണ്. തൃണമൂല്‍ നേതാക്കക്ക് എതിരെ അനാവശ്യമായി കേസെടുക്കാനാണ് സിബിഐക്ക് തിരക്കെന്നും ഹരജിയില്‍ മമത സര്‍ക്കാര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാൽസംഗങ്ങളും സിബിഐ അന്വേഷിക്കണം എന്നായിരുന്നു ബംഗാൾ ഹൈക്കോടതി ഉത്തരവ് ഉത്തരവിട്ടത്. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.
Read also: വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം