കൊച്ചി: പാചകവാതക വില കുത്തനെ കൂടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ വില 2359 രൂപയായി. നാല് മാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം 256 രൂപ കൂട്ടിയിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
തുടർച്ചയായ വിലവർധന വ്യവസായ സ്‌ഥാപനങ്ങളേയും ഹോട്ടലുകളെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് കാറ്ററിങ് മേഖലയെ ഇത് സാരമായി ബാധിക്കും. കഴിഞ്ഞ മാസം ഒറ്റയടിക്കാണ് 256 രൂപ കൂട്ടിയത്. ഇതിന് പിന്നാലെയാണ് ഈ മാസം വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.
ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ മാർച്ച് 22നാണ് ഏറ്റവും ഒടുവിലായി വില കൂട്ടിയത്. അന്ന് 50 രൂപയാണ് കൂട്ടിയത്. അങ്ങനെയാണ് 954 രൂപ എന്ന നിലയിലേക്ക് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില എത്തിയത്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി കൂടുന്നതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.
Most Read: ഭക്ഷ്യവിഷബാധ; സംസ്‌ഥാന വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ