ലക്‌നൗ: അന്തരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മൃതശരീരത്തിൽ പുതപ്പിച്ച ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക വിരിച്ച സംഭവത്തിൽ വിവാദം ശക്‌തമാകുന്നു. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തി. ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലുള്ള സമീപനമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ആക്ഷേപം.
ബിജെപി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ ദേശീയ പതാകയ്‌ക്ക് മുകളിലായി ബിജെപി പതാക വിരിച്ചിരിക്കുന്നതും തല്‍സമയം പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അന്തിമോപചാരം അര്‍പ്പിക്കുന്നതും വ്യക്‌തമാണ്. ട്വീറ്റിന്റെ കമന്റിൽ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. ഇത് ശരിയായ നടപടിയാണോ എന്ന ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസനും രംഗത്തെത്തിയിരുന്നു.
भाजपा राष्ट्रीय अध्यक्ष श्री @JPNadda ने लखनऊ में भारतीय जनता पार्टी के वरिष्ठ नेता श्री कल्याण सिंह जी को श्रद्धांजलि अर्पित की। pic.twitter.com/74VfDR75hY
— BJP (@BJP4India) August 22, 2021
ഈ പ്രവർത്തിയിൽ ബിജെപിക്ക് യാതൊരു പശ്‌ചാത്താപവും ഉണ്ടാകില്ലെന്ന് സമാജ് വാദി പാര്‍ട്ടി വക്‌താവ് ഘന്‍ശ്യം തിവാരി കുറ്റപ്പെടുത്തി. രാഷ്‌ട്രത്തിനും ദേശീയ പതാകയ്‌ക്കും മുകളിലാണ് ബിജെപി എന്ന ഭാവമാണ് നേതാക്കൾക്കെന്നും അദ്ദേഹം പറഞ്ഞു.
Party above the Nation.
Flag above the Tricolor.#BJP as usual :
no regret, no repentance, no sorrow, no grief.#NationalFlag https://t.co/3bUSiDPJXF— Ghanshyam Tiwari (@ghanshyamtiwari) August 22, 2021
ദേശീയ പതാകയോടു നടത്തിയ അപമാനകരമായ നടപടിയെ കുറിച്ച് രാജ്യത്തെ ഭരണകക്ഷിക്ക് എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ചോദിക്കുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഹൃദയത്തില്‍ കൈവെച്ചതിന് നാല് വര്‍ഷത്തോളം കോടതിയില്‍ കയറിയിറങ്ങി പോരാടിയ വ്യക്‌തിയെന്ന നിലയില്‍ വിഷയത്തിലെ കേന്ദ്രത്തിന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു.
Also Read: പാക് അനുകൂല മുദ്രാവാക്യം; നാലു പേര്‍ക്കെതിരെ കേസെടുത്തു