കൊച്ചി: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിൽസയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്എംടി കോളനി സ്വദേശിയുമാണ് മരിച്ചത്.
മരിച്ച മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവരിൽ ഒരാൾ കൊച്ചിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലായിരുന്നു. രോഗം ഗുരുതരമായാണ് മരണം സംഭവിച്ചത്.
എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ളാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസുള്ള നോർത്ത് പറവൂർ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.
Also Read: സീരിയലുകൾക്ക് പിടിവീഴുന്നു; കേരളത്തിൽ സെൻസറിങ് നടപ്പാക്കുമെന്ന് സജി ചെറിയാൻ