ചെങ്കൽ ക്വാറിയിലെ ഗർത്തം; ആശങ്ക വേണ്ടെന്ന് കളക്‌ടർ

By Trainee Reporter, Malabar News
kasargod news
Representational Image
Ajwa Travels

കാസർഗോഡ്: ചെങ്കൽ ക്വാറിയിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ പറഞ്ഞു. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി ചീറ്റക്കാൽ തട്ടിലെ ചെങ്കൽ ക്വാറി സന്ദർശിച്ചതിന് ശേഷമാണ്  കളക്‌ടരുടെ പ്രസ്‌താവന. ജിയോളജി വകുപ്പ് അധികൃതരും കളക്‌ടർക്കൊപ്പം സ്‌ഥലം സന്ദർശിച്ചിരുന്നു.

ഗർത്തം സംബന്ധിച്ച് പരിസരവാസികൾ ആശങ്ക പെടേണ്ടതില്ലെന്ന് പരിശോധനക്ക് ശേഷം ജിയോളജി അധികൃതർ പറഞ്ഞു. ഗർത്തം ഒഴിവാക്കി ക്വാറിയിലെ മറ്റു ഭാഗങ്ങൾ വെള്ളം കെട്ടി നിൽക്കാതെ മണ്ണിട്ട് നികത്താനും, മഴ മാറിയ ശേഷം സ്‌ഥലത്ത് കൂടുതൽ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നില്ല.

ജിയോളജിസ്‌റ്റ് ജഗദീഷ്, വെള്ളരിക്കുണ്ട് തഹസിൽദാർ പിവി മുരളി, കള്ളാർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പ്രശാന്ത് വി ജോസഫ്, വില്ലേജ് അസിസ്‌റ്റന്റ്‌ എ ചന്ദ്രൻ എന്നിവർക്കൊപ്പമാണ് കളക്‌ടർ സ്‌ഥലം സന്ദർശിച്ചത്.

Read Also: കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; മുതുമലയില്‍ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE