മാൾഡ: ബിജെപിയെ സംസ്‌ഥാനത്ത് അധികാരത്തിൽ എത്തിക്കുന്നത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൽഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനർജി.
‘ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ പ്രോൽസാഹിപ്പിക്കുന്നു എന്നാണർഥം. കലാപങ്ങളാണ് വേണ്ടാതെങ്കിൽ ബിജെപിക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുക. തനിച്ചല്ലാത്തതിനാൽ നിങ്ങൾക്ക് മമതയെ പരാജയപ്പെടുത്താൻ കഴിയില്ല, അവർക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ബിജെപി അധികാരത്തിലെത്താൻ അനുവദിക്കില്ല,’ മമത പറഞ്ഞു.
നേരത്തെ ഖരഗ്പൂരിൽ നടന്ന റാലിക്കിടെ സംസ്‌ഥാനത്തു ബിജെപി അധികാരത്തിൽ എത്തുമെന്ന് ബിജെപി ദേശീയ പ്രസിഡണ്ട് ജഗത് പ്രകാശ് നഡ്ഡ പറഞ്ഞിരുന്നു. മമത ബാനർജിയുടെ അഭാവത്തിൽ മാത്രമേ പശ്‌ചിമ ബംഗാളിൽ വികസനം സാധ്യമാകൂ എന്നും വികസനത്തിന് ഇവിടെ ബിജെപിയുടെ ;താമര’ വിരിയണമെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്‌ഥാനത്ത് തൃണമൂൽ-ബിജെപി പോര് മുറുകുകയാണ്. ഭരണം കൈയേറാൻ ബിജെപിയും തുടർ ഭരണത്തിനായി തൃണമൂൽ കോൺഗ്രസും ഇതിനോടകം റാലി അടക്കമുള്ള പ്രചാരണ മാർഗങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.
Read Also: രാഹുൽ ഗാന്ധിയും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകർ; എ വിജയരാഘവൻ