ന്യൂഡെൽഹി: ലഖിംപൂർ അക്രമക്കേസിലെ പ്രതി ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. “സർക്കാർ കർശനമായ ശിക്ഷ ഉറപ്പാക്കേണ്ടതായിരുന്നു, പക്ഷേ അത് പരാജയപ്പെട്ടു. ലഖിംപൂർ ഖേരിയിൽ നടന്ന സംഭവത്തിന് ലോകം സാക്ഷിയാണ്. കർഷകരുടെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് എല്ലാവർക്കും നന്നായി അറിയാം,” യാദവ് പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ലഖിംപൂർ ഖേരി സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാറുകൾ ഇടിച്ചുകയറ്റി കൊല നടത്തിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഒക്‌ടോബർ 9ആം തീയതിയാണ് സംഭവം നടന്നത്. അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിന് ഇടയിലേക്കാണ് കാറുകൾ ഇടിച്ചുകയറി കൊലപാതകം നടത്തിയത്. കാർഷിക നിയമങ്ങൾക്കെതിരായ സമരം ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധം നടത്തിയത്.
Government should have ensured strict punishment, but it failed. The world has witnessed the incident that took place in Lakhimpur Kheri. Everyone is well aware of the fact that BJP was responsible for the death of the farmers: Samajwadi Party chief Akhilesh Yadav in Bijnor https://t.co/dhk9FshSPz pic.twitter.com/Zsy5NFO5Ys
— ANI UP/Uttarakhand (@ANINewsUP) February 10, 2022
Most Read: ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ്; വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്