ന്യൂ ഡെല്‍ഹി: മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് കോടി രൂപ വരെ വായ്‌പ എടുത്തവര്‍ക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ലോക്ഡൗണിനെ തുടര്‍ന്ന് വായ്‌പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവില്‍ പലിശക്ക് പിഴ പലിശ ഏര്‍പെടുത്തില്ലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയത്. പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് കണക്കാക്കെപ്പടുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്‌പ എന്നിവക്ക് ആണ് ഇളവ് ലഭിക്കുക.
Entertainment News: ‘കയറ്റം’ ട്രെയിലർ എ. ആർ റഹ്‌മാൻ പുറത്തുവിട്ടു