തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എം ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറുമായുള്ള സ്വപ്‌നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി.
കോണ്‍സുല്‍ ജനറലുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. അന്ന് മുതല്‍ ശിവശങ്കറുമായി ബന്ധമുണ്ടെന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിന് നല്‍കിയ മൊഴിയില്‍ സ്വപ്‌ന വ്യക്‌തമാക്കുന്നു.
കോണ്‍സുലേറ്റ് കാര്യങ്ങളില്‍ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിയാണ് ശിവശങ്കറെ നിയോഗിച്ചത്. ക്‌ളിഫ് ഹൗസില്‍ മുഖ്യമന്ത്രിയും കോണ്‍സുല്‍ ജനറലും 2017 ല്‍ നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു നടപടി. സ്വപ്‌ന മൊഴിയില്‍ വ്യക്‌തമാക്കി. കൂടാതെ ഇതിന് ശേഷം ശിവശങ്കറും താനും പരസ്‌പരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.
സ്വകാര്യ കൂടിക്കാഴ്‌ചയില്‍ ശിവശങ്കറെ ഇത്തരം കാര്യങ്ങള്‍ക്കായി നിയോഗിച്ചതില്‍ എൻഫോഴ്‌സ്‌മെൻറ് പരിശോധന നടത്തിവരികയാണ്. വിവിധ അന്വേഷണ ഏജന്‍സികളും എൻഫോഴ്‌സ്‌മെന്റിന് സ്വപ്‌ന നല്‍കിയ മൊഴി ശേഖരിച്ചിട്ടുണ്ട്. യുഎഇ യുമായുള്ള നയതന്ത്ര ബന്ധം വഷളാകാത്ത തരത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതേസമയം സ്‌പേസ് പാര്‍ക്ക് നിയമനം അടക്കമുള്ള സ്വപ്‌നയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യും.
Read Also: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ