കൊച്ചി : നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 35 ദിവസങ്ങളായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ അമ്മ സമരം നടത്തി വരികയായിരുന്നു. സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കുട്ടി മരിച്ചത് ചികില്‍സ പിഴവ് മൂലമാണോ എന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുമെന്നും ചികിൽസക്കായി ചിലവായ തുക പട്ടികജാതി വകുപ്പ് നല്‍കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കുട്ടിയുടെ അമ്മക്ക് പട്ടികജാതി വകുപ്പിന് കീഴില്‍ താല്‍ക്കാലിക ജോലി നല്‍കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.
നാണയം വിഴുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച മൂന്ന് വയസുകാരന്‍ പൃഥ്വിരാജിന്റെ മരണത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. മരണകാരണം ശ്വാസതടസം മൂലമാണെന്നാണ് രാസപരിശോധനയില്‍ പറയുന്നത്. എന്നാല്‍ നാണയം വിഴുങ്ങിയതല്ല പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി പറയുന്നത്. മരണകാരണം അന്വേഷിക്കണമെന്ന ആവശ്യത്തിലാണ് കുട്ടിയുടെ അമ്മ ആശുപത്രിക്ക് മുന്നില്‍ ഇതുവരെ സമരം ചെയ്‌തത്.
Read also : പുതിയ ഉൽപന്നവുമായി ഗൂഗിൾ; വാർത്താ മാദ്ധ്യമങ്ങൾക്ക് 100 കോടി