ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി).
ചൈനയുടെ നാല് വാക്‌സിനുകളാണ് അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉള്ളത്. ഇവയില്‍ മൂന്നെണ്ണം എങ്കിലും അവശ്യ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ജൂലൈയില്‍ തന്നെ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ വാക്‌സിനുകള്‍ പൊതുജനങ്ങള്‍ക്കായി നല്‍കാന്‍ കഴിയുമെന്നും സി ഡി സി ചീഫ് ബയോ സേഫ്റ്റി വിദഗ്ധന്‍ ഗുയിസെന്‍ വു സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
താന്‍ ഏപ്രിലില്‍ പരീക്ഷണത്തില്‍ ഉള്ള ഒരു വാക്‌സിന്‍ സ്വീച്ചിരുന്നുവെന്നും തനിക്ക് അടുത്ത മാസങ്ങളില്‍ അസാധാരണമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും വു പറഞ്ഞു. എന്നാല്‍ ഏത് വാക്‌സിനാണ് ഉപയോഗിച്ചതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
Read Also: രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ
ചൈനയുടെ എമര്‍ജന്‍സി യൂസ് പദ്ധതിയുടെ കീഴില്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ (സിനോഫാം)യും യുഎസ് സിനോവാക് ബയോടെക് എസ് വി എ ഒ യുടെയും നേതൃത്വത്തില്‍ ആണ് മൂന്ന് വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. കാന്‍സിനോ ബയോളജിക്‌സ് വികസിപ്പിച്ച നാലാമത്തെ വാക്‌സിന്‍ ജൂണില്‍ തന്നെ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു.
925,000 ത്തിലധികം ആളുകളെ ഇല്ലാതാക്കിയ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി മത്സരിക്കുകയാണ് ലോകമെമ്പാടുമുള്ള വാക്‌സിന്‍ നിര്‍മ്മാതാക്കള്‍.