നാദാപുരം: ക്‌ളീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ സ്‌ഥാപനം അടച്ചുപൂട്ടി. കല്ലാച്ചി മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാറിന് എതിരെയാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്. സ്‌ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി.
സെക്രട്ടറി എംപി രജുലാൽ, ഹെൽത്ത് ഇൻസ്‌പെക്‌ടർ കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ വ്യാപകമാക്കുമെന്നും കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി സ്‌ഥലം സന്ദർശിച്ചു.
അതേസമയം കല്ലാച്ചി, നാദാപുരം ടൗണുകളിലെ ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച വൈകിട്ട് 3 മണിക്ക് സർവകക്ഷി പ്രതിനിധികളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
Read also: കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്