തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജും തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരും.
ആശുപത്രിയില്‍ ആയതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് രവീന്ദ്രന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി)അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോപ്രശ്‌നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ചൊവ്വാഴ്‌ചയാണ് സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. കഴിഞ്ഞ ദിവസം നടത്തിയ എംആര്‍ഐ സ്‌കാനില്‍ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.
അതേസമയം ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രന്‍ സമര്‍പ്പിച്ച കത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഇന്ന് തീരുമാനം എടുക്കും.
Read Also: വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും