വോട്ട് ചെയ്‌തില്ല; ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചെന്ന് പരാതി

By Trainee Reporter, Malabar News
MalabarNews_clash
Representation Image
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് വോട്ട് ചെയ്‌തില്ലെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചതായി പരാതി. വോട്ടെണ്ണൽ ദിവസമാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവി എന്ന പ്രദേശത്താണ് സംഭവം. മുസ്‌ലിം ലീഗിന് വലിയ ഭൂരിപക്ഷമുള്ള മേഖലയാണിത്. മർദ്ദിച്ചവർ തന്നെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ പങ്കുവെക്കുകയായിരുന്നു. ഈ ഗ്രൂപ്പുകളിൽ നിന്നാണ് ഇത് പുറംലോകം അറിഞ്ഞത്.

മുസ്‌ലിം ലീഗിന് വോട്ട് ചെയ്‌തില്ലെന്ന് ആരോപിച്ചാണ് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചത്. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ ഇവർ തയാറായിരുന്നില്ല. എൽഡിഎഫ് പ്രവർത്തകരാണ് പിന്നീട് ആക്രമണത്തിന് എതിരെ ഹോസ്‌ദുർഗ് പോലീസിൽ പരാതി നൽകിയത്. ലീഗ് പ്രവർത്തകരായ ഉബൈദ്, റംഷീദ്, ജെംഷി എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read also: സംസ്‌ഥാനത്ത്‌ ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE