കാസർഗോഡ്: കാഞ്ഞങ്ങാട് വോട്ട് ചെയ്‌തില്ലെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചതായി പരാതി. വോട്ടെണ്ണൽ ദിവസമാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവി എന്ന പ്രദേശത്താണ് സംഭവം. മുസ്‌ലിം ലീഗിന് വലിയ ഭൂരിപക്ഷമുള്ള മേഖലയാണിത്. മർദ്ദിച്ചവർ തന്നെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ പങ്കുവെക്കുകയായിരുന്നു. ഈ ഗ്രൂപ്പുകളിൽ നിന്നാണ് ഇത് പുറംലോകം അറിഞ്ഞത്.
മുസ്‌ലിം ലീഗിന് വോട്ട് ചെയ്‌തില്ലെന്ന് ആരോപിച്ചാണ് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചത്. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ ഇവർ തയാറായിരുന്നില്ല. എൽഡിഎഫ് പ്രവർത്തകരാണ് പിന്നീട് ആക്രമണത്തിന് എതിരെ ഹോസ്‌ദുർഗ് പോലീസിൽ പരാതി നൽകിയത്. ലീഗ് പ്രവർത്തകരായ ഉബൈദ്, റംഷീദ്, ജെംഷി എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ