ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി നേതാക്കള്‍ നടത്തുന്നു. പാര്‍ട്ടിയിലെ നിലവിലെ എംപിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കില്ല. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്‌ഥാനാര്‍ഥികളെ എംപിമാര്‍ക്ക് മുന്നോട്ട് വെക്കാമെന്നും ആണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
അതേസമയം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഉറപ്പായി. മികച്ച പ്രതിച്ഛായയും ജന പിന്തുണയുള്ളവരേയും സ്‌ഥാനാര്‍ഥികളാകണം. ഒപ്പം യുവാക്കള്‍ക്കും സ്‍ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റുണ്ടാവില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് അതില്‍ ഇളവുണ്ട്.
സ്‌ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ സാമുദായിക സമവാക്യം പൂര്‍ണമായും ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും പട്ടികയില്‍ പങ്കാളിത്തും ഉറപ്പുവരുത്തണമെന്നും മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ബജറ്റ് സമ്മേളനത്തിനെത്തുമ്പോള്‍ കേരളാ എംപിമാരുമായി രാഹുല്‍ഗാന്ധി പ്രത്യേക കൂടിക്കാഴ്‌ച നടത്തുകയും ചെയ്യും.
Read Also: കർഷകരുടെ ട്രാക്‌ടർ റാലി; തീരുമാനം എടുക്കേണ്ടത് ഡെൽഹി പോലീസെന്ന് സുപ്രീം കോടതി