ന്യൂഡെല്‍ഹി: ബാബറി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ ഔദ്യോഗിക നിര്‍മാണോൽഘാടനം റിപ്പബ്ളിക് ദിനത്തില്‍ നടക്കും. സുപ്രീംകോടതി വിധി പ്രകാരം പളളി പണിയാനായി രാമക്ഷേത്രം പണിയുന്ന സ്‌ഥലത്തു നിന്ന് 20 കിലോമീറ്റര്‍ അകലെ ധന്നിപ്പൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് (ഐഐസിഎഫ്) നിര്‍മാണം നടത്തുന്നത്. ജനുവരി 26ന് രാവിലെ 8.30ന് മസ്ജിദ് നിർമാണം ആരംഭിക്കുമെന്നും ട്രസ്‌റ്റ് അറിയിച്ചു. കോടതി വിധിയുടെ ഭാഗമായി ആറുമാസം മുമ്പാണ് പളളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡ് ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്‌റ്റ് രൂപീകരിച്ചത്.
ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും, വൃക്ഷതൈകള്‍ നടുമെന്നും ട്രസ്‌റ്റ് പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി തുടങ്ങിയവയും പളളി സമുച്ചയത്തിനോട് ചേര്‍ന്ന് നിര്‍മിക്കും.
Read also: പോരാട്ടം മുറുകും; നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ മമത ബാനര്‍ജി