രാമക്ഷേത്ര നിർമാണം; കേരളത്തിൽ നിന്ന് ലഭിച്ചത് 13 കോടി രൂപ

By Staff Reporter, Malabar News
ayodhya-ram-temple
Representational Image
Ajwa Travels

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്.

ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്‌ഥാനിൽ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു. മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പിൽ ഈ തുക വർധിച്ചേക്കാമെന്നും ട്രസ്‌റ്റിനോട്‌ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിർമാണത്തിന് വീടുകളും, സ്‌ഥാപനങ്ങളും കയറിയുള്ള സംഭാവന സ്വീകരിക്കൽ. ഇനി ഓൺലൈൻ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്‌റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ വിദേശത്ത് നിന്നുള്ള സംഭാവനയും സ്വീകരിക്കും.

പ്രധാന ക്ഷേത്രത്തിന്റെ നിർമാണത്തിന് മാത്രമായി 400 കോടി ചിലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുക ഉയരാനാണ്‌ സാധ്യതയെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്‌തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

Read Also: സംസ്‌ഥാനത്ത് ഇടതുമുന്നണി യോഗം ഇന്ന്; പ്രകടനപത്രിക മുഖ്യ അജണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE