കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന.
ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്‌ഥലങ്ങളിൽ പരിശോധന കർശനമാക്കും. സാമൂഹിക അകലം പാലിക്കാൻ നിർദേശം നൽകുന്നതിനോടൊപ്പം വാക്‌സിൻ സ്വീകരിക്കണമെന്ന അറിയിപ്പും നൽകുന്നുണ്ട്. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾക്ക് നോട്ടീസ് നൽകും. സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ പ്രാധാന്യം ആളുകളിലേക്ക് വീണ്ടും എത്തിക്കും.
ഇതുവരെ 35 പ്രദേശങ്ങളാണ് ജില്ലയിൽ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. 5 മാസത്തെ ഇടവേളക്ക് ശേഷം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
Read also: കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം