ചെന്നൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്‌തമാക്കിയത്.
സംസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്‌തമാക്കി. കണ്ടെയ്‌ൻമെന്റ് സോണിലുൾപ്പെടെ നിയന്ത്രണം തുടരാൻ അധികൃതർക്ക് നിർദേശമുണ്ട്. 65 വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, പത്ത് വയസിന് താഴെ പ്രായമുള്ളവർ എന്നിവർ എല്ലാ സുരക്ഷാ മുൻകരുതലും കർശനമായി പാലിക്കണമെന്നാണ് നിർദേശം.
Read Also: എഐഎഡിഎംകെ നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി