തിരുവനന്തപുരം: കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. എന്നാൽ ശസ്‌ത്രക്രിയ, ഡയാലിസിസ്, തിരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കോവിഡ് നെഗറ്റീവ് ആയി മൂന്നു മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്താമെന്നും മാർഗനിർദേശത്തിൽ പറയുന്നു. അത് ആന്റിജൻ പരിശോധന ആയിരിക്കണം. കോവിഡ് നെഗറ്റീവ് ആയ ആളുകളിൽ ആന്റിജൻ ഒഴികെയുള്ള പരിശോധനകളിൽ പോസിറ്റീവ് ആയാലും ശസ്‌ത്രക്രിയ അടക്കമുള്ള ചികിൽസകൾ മുടക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
കോവിഡ് വന്നവരിൽ നെഗറ്റീവ് ആയാലും വൈറൽ ഷെഡിങ് കാരണം നിർജീവമായ വൈറസുകൾ ശരീരത്തിൽ ഉണ്ടാകാം. എന്നാൽ അത് കോവിഡ് ബാധയായി കണക്കാക്കാനാകില്ല. കോവിഡ് നെഗറ്റീവ് ആയവരിൽ മൂന്ന് മാസത്തിനുള്ളിൽ വീണ്ടും രോഗലക്ഷണം കണ്ടാൽ മറ്റ് രോഗങ്ങൾ ഒന്നുമില്ലെന്ന് ആദ്യം ഉറപ്പിക്കണമെന്നും അതിന് ശേഷം കോവിഡ് പരിശോധന വീണ്ടും നടത്താമെന്നും സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
National News: ‘രാജ്യത്ത് കോവിഡ് വാക്‌സിൻ നാല് മാസങ്ങൾക്കകം അവതരിപ്പിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി