മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കി തുടങ്ങിയത്.
റേഷന്‍ കാര്‍ഡോ, സത്യവാങ്മൂലമോ ഇല്ലാതെ മൽസ്യവും മാംസവും വാങ്ങാൻ എത്തിയവര്‍ക്കാണ് കോട്ടപ്പടി മാര്‍ക്കറ്റില്‍ പോലീസിന്റെ പിടി വീണത്. നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ നേരെ കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ സര്‍ക്കാര്‍ ക്വാറന്റെയ്ൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
നിയമ നടപടികള്‍ക്ക് പുറമെയാണ് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്താനുള്ള പോലീസിന്റെ തീരുമാനം. ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഞ്ഞൂറിലധികം പേരാണ് പ്രതിദിനം പിടിയിലാകുന്നത്.
Malabar News: ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്