ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന് പരമാവധി 730 രൂപയായിരിക്കും വിലയെന്നും വ്യക്‌തമാക്കി അധികൃതര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ മുന്‍ഗണന പട്ടിക അനുസരിച്ച് രാജ്യത്തെ 30 കോടി പേര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം തന്നെ വാക്‌സിന്‍ വിതരണം നടത്തുന്നതിനായി സംസ്‌ഥാനങ്ങളില്‍ ത്രിതല സംവിധാനമായിരിക്കും ഉപയോഗിക്കുകയെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
സംസ്‌ഥാന, ജില്ലാ, ബ്ളോക്ക് തലങ്ങളിലൂടെ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്നതാണ് ത്രിതല സംവിധാനമെന്ന് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഒപ്പം തന്നെ വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന ലഭിക്കേണ്ടവരുടെ പട്ടിക ഇന്ന് പൂര്‍ത്തിയാകും. ആരോഗ്യപ്രവര്‍ത്തകര്‍, പ്രതിരോധ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ രോഗബാധ ഉള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.
കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ രാജ്യത്ത് ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കിയിരുന്നു. കൂടാതെ മുന്‍ഗണന അനുസരിച്ച് ആദ്യഘട്ടത്തില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും, തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ രണ്ട് കോടിയോളം വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും നല്‍കുമെന്നാണ് വ്യക്‌തമാക്കിയത്. ഒപ്പം തന്നെ വയോജനങ്ങള്‍ക്കും, ഗുരുതര രോഗമുള്ള ആളുകള്‍ക്കും മുന്‍ഗണന പട്ടികയില്‍ ഇടം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Read also : കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം; എംപിമാർ