ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് യൂറോപ്യൻ കമ്മീഷണർ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിയനിലെ രാജ്യങ്ങൾ വിതരണത്തിനായുള്ള സൗകര്യങ്ങൾ അടിയന്തരമായി തയാറാകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ കമ്മീഷൻ 6 വാക്‌സിൻ വിതരണക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഏഴാമതൊരു കരാറിനായുള്ള തയാറെടുപ്പിലാണ് കമ്മീഷൻ. 46 കോടി ജനസംഖ്യയുള്ള രാജ്യങ്ങൾക്ക് 80 കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്.
Also Read: ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം
യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്‌ഥാനമായ ബ്രസൽസ് മോഡേണ വികസിപ്പിച്ചെടുത്ത 16 കോടി ഡോസ് വാക്‌സിനായുള്ള കരാറിൽ ഒപ്പ് വെക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മോഡേണ വാക്‌സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് പ്രാഥമിക പഠനങ്ങൾ പറയുന്നത്. വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ കുത്തിവെപ്പിന് വേണ്ട സിറിഞ്ചുകളും ആരോഗ്യ പ്രവർത്തകരെയും സജ്ജമാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.