കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ആത്‌മഹത്യയില്‍ ഭര്‍ത്താവ് മെഹ്‌നാസിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹാജാരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. മെഹ്‌നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടപടി കടുപ്പിക്കുന്നത്.
വ്യാഴാഴ്‌ചക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ അടക്കം സ്വിച്ച്ഡ് ഓഫ് ചെയ്‌തിരിക്കുകയാണ്. മെഹ്‌നാസ് ഒളിവിലാണെന്ന അനുമാനത്തിലാണ് പോലീസുള്ളത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തിരുന്നു.
ഇയാൾ കേരളം വിട്ടെന്നാണ് സൂചന. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍ഗോട്ടേക്ക് പോയെങ്കിലും മെഹ്‌നാസിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു.
Read Also: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ ഡെപ്യൂട്ടി സ്‌പീക്കർ