കോഴിക്കോട്: വിദ്യാർഥികളുടെ ബസ് കൺസെഷൻ സംബന്ധിച്ച മന്ത്രി ആന്റണി രാജുവിന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.
“വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോള്‍ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്,”- ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്റണി രാജുവിന്റെ പ്രസ്‌താവനയാണ് വിവാദമായത്. കൺസെഷൻ തുക വിദ്യാർഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ച് രൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു.
എന്നാൽ പ്രസ്‌താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്‌താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
പറഞ്ഞ കാര്യങ്ങൾ മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമാവധി കുറക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാർഥികള്‍ക്ക് സമ്പൂർണ യാത്ര സൗജന്യമാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read: അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8 ശതമാനത്തിൽ കുറയും; റിപ്പോർട്