തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഭിന്നശേഷിക്കാർ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്. റോഡ് ഉപരോധിച്ചുള്ള സമരമാണ് നടക്കുന്നത്. ഇന്നലെ രാവിലെ 10 മണിക്കാണ് റോഡ് ഉപരോധിച്ചുള്ള സമരം ആരംഭിച്ചത്. സമരം ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും സർക്കാർ പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടിട്ടില്ലെന്നാണ് ആരോപണം.
2004 മുതൽ 2021 വരെ ജോലി ചെയ്‌തവരാണ് സ്‌ഥിര നിയമനം ആവശ്യപ്പെട്ട് ജോലി ചെയ്യുന്നത്. 2003 വരെ ജോലി ചെയ്‌തവരെ സ്‌ഥിരപ്പെടുത്തി. എന്നാൽ, അതിന് ശേഷമുള്ളവരെ സ്‌ഥിരപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സമരം. വെയിലും മഴയും കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ഭിന്നശേഷിക്കാരുടെ ഈ സമരം ആരംഭിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടു.
എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചേ് വഴി താൽക്കാലിക ജോലി ലഭിച്ചവരെ പിരിച്ചുവിട്ട നടപടി തിരുത്തുക, സ്‌ഥിര നിയമനം നൽകുക തുടങ്ങിവയവയാണ് ഇവരുടെ ആവശ്യം. ഒരു മാസം മുമ്പ് സമരം നടത്തിയ ഘട്ടത്തിൽ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ടിബിഎസ്‌കെ സംഘടന ആരോപിക്കുന്നു.
രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, നഗരത്തിലെ പ്രധാന റോഡ് സമരക്കാർ കൈയേറിയതോടെ വൻ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. പലയിടങ്ങളിലും വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന അവസ്‌ഥയുണ്ടായി.
Most Read: ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി