വാഷിംഗ്‌ടൺ: നാലു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. ആരോഗ്യനില തൃപ്‌തികരമാണെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നും വിമാനമാര്‍ഗം വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയത്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അറിയിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇന്ന് മുതല്‍ സജീവമാകുമെന്നും അറിയിച്ചു.
നേരത്തെ ചികിൽസയില്‍ കിടന്ന വാള്‍ട്ടര്‍ റീഡ് ആശുപത്രിക്ക് മുന്നില്‍ കൂടിയ അനുയായികള്‍ക്കു നന്ദി പറയാനായി ‘ഞാനിതാ വരുന്നു’വെന്ന് വീഡിയോയില്‍ പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയ ട്രംപിന്റെ പ്രവര്‍ത്തി കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നതാണ് പ്രസിഡണ്ടിന്റെ നടപടിയെന്നും നിരവധി പേരെയാണ് അദ്ദേഹം ക്വാറന്റൈനില്‍ ആക്കിയതെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിവാസം അവസാനിപ്പിച്ച് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അടുത്ത സംവാദത്തിന് ട്രംപ് ഉണ്ടാകുമെന്നു തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read also: ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന