ഇലക്‌ട്രിക്‌ ബസ്; ലാഭക്കണക്ക് മാദ്ധ്യമങ്ങളിൽ വന്നതിൽ മന്ത്രിക്ക് അതൃപ്‌തി- റിപ്പോർട് തേടി

ഇലക്‌ട്രിക്‌ ബസുകളുടെ പ്രവർത്തന റിപ്പോർട് നൽകാൻ സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിക്ക് റിപ്പോർട് ലഭിക്കുന്നതിന് മുൻപ്, ഇലക്‌ട്രിക്‌ വാഹനങ്ങൾ ലാഭത്തിലാണെന്നതിന്റെ കണക്കുകൾ പുറത്തുവന്നത് സിഎംഡിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് മന്ത്രിയുടെ ഓഫീസ് സംശയിക്കുന്നു.

By Trainee Reporter, Malabar News
KB Ganesh Kumar
Ajwa Travels

തിരുവനന്തപുരം: ഇലക്‌ട്രിക്‌ ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും അതൃപ്‌തിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. മന്ത്രിക്ക് റിപ്പോർട് കിട്ടുന്നതിന് മുൻപ് മാദ്ധ്യമങ്ങളിൽ ലാഭത്തിന്റെ കണക്കുകൾ വന്നതിനെ സംബന്ധിച്ചു കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ ബിജു പ്രഭാകറിനോട് വിശദീകരണം തേടി.

വാർഷിക കണക്ക് റിപ്പോർട് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഉദ്യോഗസ്‌ഥരെ ശകാരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇലക്‌ട്രിക്‌ ബസുകളുടെ പ്രവർത്തന റിപ്പോർട് നൽകാൻ സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിക്ക് റിപ്പോർട് ലഭിക്കുന്നതിന് മുൻപ്, ഇലക്‌ട്രിക്‌ വാഹനങ്ങൾ ലാഭത്തിലാണെന്നതിന്റെ കണക്കുകൾ പുറത്തുവന്നത് സിഎംഡിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് മന്ത്രിയുടെ ഓഫീസ് സംശയിക്കുന്നു.

ഇലക്‌ട്രിക്‌ ബസുകൾ നഷ്‌ടത്തിൽ അല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ. ഈ ബസുകൾക്ക് കിലോമീറ്ററിന് ശരാശരി 8.21 രൂപ ലാഭമുണ്ട്. ഒമ്പത് മാസം കൊണ്ട് 2.88 കോടി രൂപയുടെ ലാഭമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിൽ 17.91 ലക്ഷം രൂപയായിരുന്നു ലാഭം. ഡിസംബറിൽ 41.76 ലക്ഷം രൂപയാണ് ലാഭം. ഇലക്‌ട്രിക്‌ ബസിൽ തിരുവനന്തപുരം നഗരത്തിൽ എവിടെയും പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക്. 2023 ഏപ്രിലിലാണ് 50 ബസുകൾ സർവീസ് ആരംഭിച്ചത്.

ഓഗസ്‌റ്റിൽ 107 ബസുകളായി. നിലവിൽ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഇലക്‌ട്രിക്‌ ബസുകൾ സർവീസ് നടത്തുന്നത്. ഈ ബസ് വേണ്ടെന്ന നിലപാടാണ് ഗതാഗതമന്ത്രിക്ക്. എന്നാൽ, ഇതിന് മുന്നണിയിൽ പിന്തുണയില്ല. ആധുനിക കാലഘട്ടത്തിൽ ഇ ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സ്‍മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ചു ഡീസൽ ബസുകൾ വാങ്ങാനാകില്ല. ഇ ബസ് വാങ്ങിയില്ലെങ്കിൽ ഫണ്ട് വേണ്ടെന്നും വെയ്‌ക്കണം. 950 ഇ ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും നിലപാട് അറിയിച്ചിട്ടില്ല.

Most Read| സർക്കാരിന് ആശ്വാസം; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE