‘രാജിക്കത്ത് നൽകിയിട്ടില്ല; സൂരജ് സന്തോഷിനെ മാറ്റിനിർത്തില്ലെന്ന്’ സംഘടന

സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജിവെച്ചതായി റിപ്പോർട് പുറത്തുവന്നിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് സൂരജിന്റെ രാജി വിവരം പുറത്തുവന്നത്.

By Trainee Reporter, Malabar News
Suraj Santhosh
സൂരജ് സന്തോഷ്
Ajwa Travels

കൊച്ചി: ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്നും മാറ്റിനിർത്തില്ലെന്നും വെളിപ്പെടുത്തി ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്). സൂരജ് സന്തോഷ് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്ത് പറഞ്ഞതാണ്. സംഘടനക്ക് രാഷ്‌ട്രീയമായി ചായ്‌വില്ലെന്നും സമം വ്യക്‌തമാക്കി.

‘കെഎസ് ചിത്രയേയും സൂരജ് സന്തോഷിനേയും പിന്തുണച്ചിട്ടില്ല. സൂരജ് തുടർന്നുള്ള പരിപാടികളിലും ഭാഗമായിരിക്കും. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്താണ് സൂരജ് അങ്ങനെ പ്രതികരിച്ചത്. സൂരജ് സന്തോഷിനെ മാറ്റിനിർത്തില്ല’- സമം വെളിപ്പെടുത്തി.

സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജിവെച്ചതായി റിപ്പോർട് പുറത്തുവന്നിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് സൂരജിന്റെ രാജി വിവരം പുറത്തുവന്നത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവനയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലിയ തോതിലുള്ള സൈബർ ആക്രമണം സൂരജിന് നേരെയുണ്ടായത്.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഈ വാക്കുകളെയാണ് സൂരജ് വിമർശിച്ചത്. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ പ്രതികരണം. വസ്‌തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.

തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് സംഘടിത സൈബർ ആക്രമണമാണ്. ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സാമൂഹിക മാദ്ധ്യമത്തിലൂടെ സൂരജ് പറഞ്ഞിരുന്നു. നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കിയ സൂരജ്, താൻ തളരില്ലെന്നും തളർത്താൻ പറ്റില്ലെന്നും പറഞ്ഞിരുന്നു.

Most Read| ഇഡിയുടേത് കോടതി വിധിയുടെ ലംഘനം; സമൻസ് പിൻവലിക്കണമെന്ന് തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE