കാബൂൾ: ഓഗസ്‌റ്റ് 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന് അമേരിക്ക. ഈ സമയപരിധിയിൽ എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനം പുറത്തുവരും.
നാട്ടിലെത്താൻ ആഗ്രഹമുള്ള എല്ലാ അമേരിക്കക്കാരെയും തിരിച്ചെത്തിക്കുമെന്നും ആരെയും കൈവിടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഇന്നലെ മാത്രം 10,900 പൗരൻമാരാണ് രാജ്യത്ത് തിരിച്ചെത്തിയത്. ഈ മാസം 14ന് ശേഷം ഏകദേശം 48,000 ആളുകളെ അഫ്‌ഗാനിൽ നിന്ന് അമേരിക്ക തിരിച്ചെത്തിച്ചു. യുകെ, ഫ്രാൻസ്, ജർമനി അടക്കമുള്ള ജി-7 രാജ്യങ്ങളും ഒഴിപ്പിക്കൽ തീയതി നീട്ടണമെന്ന നിലപാടിലാണുള്ളത്.
അതേസമയം, ഇന്ന് നിർണായക ജി-7 യോഗം നടക്കും. താലിബാനെതിരെ ഉപരോധ നടപടിയുമായി മുന്നോട്ട് പോകാനാണ് ജി-7 രാജ്യങ്ങളുടെ തീരുമാനം. സമ്മേളനത്തിൽ പ്രസിഡണ്ട് ജോ ബൈഡനോട് മറ്റ് രാജ്യങ്ങൾ ആശങ്ക അറിയിക്കും.
Also Read: മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ