കൊച്ചി: പോക്‌സോ കേസുകളില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് കേസ് ഒത്തുതീര്‍ക്കുന്നത് ബലാൽസംഗ കേസിലെ ശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഇരയോടുള്ള ക്രൂരത മാത്രമല്ല മാനഭംഗമെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതുമായ കുറ്റകൃത്യമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
17കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാംപ്രതിയുടെ വാടക വീട്ടില്‍വെച്ച് ഒന്നാംപ്രതി പീഡിപ്പിച്ചെന്ന കേസിലാണ് ജസ്‌റ്റിസ് വി ഷര്‍സിയുടെ ഉത്തരവ്.
പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം ഒന്നാംപ്രതി വിവാഹം ചെയ്‌ത് ഒരുമിച്ച് ജീവിക്കുകയാണെന്നും കേസ് റദ്ദാക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ബലാൽസംഗ കേസുകളില്‍ ഒത്തുതീര്‍പ്പിലൂടെ ശിക്ഷ ഒഴിവാക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
Most Read: ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞു; മാദ്ധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം