തൃശൂർ: തൃശൂരിലെ സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്‌സിനേഷൻ ക്യാംപിൽ വാക്‌സിന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്‌സിനേഷൻ ക്യാംപിൽ കോവിഷീൽഡ് വാക്‌സിന് 1350 രൂപയാണ് ഈടാക്കിയത്. ഇതിനെതിരായാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഉണ്ടായത്.
സർക്കാർ നിരക്കിൽ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. 780 രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകാൻ സർക്കാർ നിശ്‌ചയിച്ച നിരക്ക്. ആരോഗ്യവകുപ്പ് ഇടപെടലിന് പിന്നാലെ പുതുക്കിയ നിരക്കിൽ വാക്‌സിൻ വിതരണം തുടർന്നു.