ന്യൂഡെൽഹി: സർക്കാർ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്‌മീർ എംപി ഫാറൂഖ് അബ്‌ദുല്ലക്ക് എതിരായ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്‌താവന.
ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം മറികടക്കാൻ ഫാറൂഖ് അബ്‌ദുല്ല ചൈന, പാകിസ്‌താൻ എന്നീ രാജ്യങ്ങളുടെ സഹായം തേടി എന്ന് ആരോപിച്ചാണ് ഹരജി നൽകിയിരുന്നത്. എന്നാൽ ആരോപണം തെളിയിക്കാൻ ഹരജിക്കാരന് സാധിച്ചില്ലെന്ന് പറഞ്ഞ സുപ്രീം കോടതി 50,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.
2019 ഓഗസ്‌റ്റിൽ ആയിരുന്നു ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കളെ കരുതൽ തടങ്കലിൽ ആക്കിയായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി.
Also Read: ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം