കുവൈറ്റ് സിറ്റി: അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈറ്റ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഊര്‍ജിതമാക്കി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ 32 പ്രവാസികളാണ് അറസ്‍റ്റിലായത്.
റെയ്‌ഡിൽ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്‌തതായി കണ്ടെത്തിയ മൂന്ന് ഓഫിസുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്‌ഥർ പൂട്ടിച്ചു. ഇവിടെ നിന്ന് പിടിയിലായവരില്‍ ഏഷ്യക്കാരും അറബ് വംശജരുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
താമസ നിയമലംഘകരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും ഇവിടെ നിന്ന് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
അതേസമയം കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധി ആളുകളാണ് അധികൃതരുടെ പിടിയിലാവുന്നത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Most Read: ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനവുമായി ശ്രീലങ്ക